Ultimate magazine theme for WordPress.

ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി, മോൻസന് അനുകൂലമായി സംസാരിച്ചു; പരാതിയുമായി പെൺകുട്ടി

0

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് മോൻസനെതിരെയുള്ള പോക്‌സോ കേസിലെ പരാതിക്കാരി. കോടതിയിൽ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ട പെൺകുട്ടി മജിസ്‌ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു. മോൻസനെതിരെയും മേക്കപ്പ്മാൻ ജോഷിക്കെതിരെയും രണ്ട് പോക്‌സോ കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളിൽ രഹസ്യമൊഴി നൽകാൻ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മജിസട്രേറ്റ് കോടതിയിൽ എത്താനായിരുന്നു നിർദ്ദേശം.

ഇതിന് മുമ്പ് വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തിനാൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയി. പന്ത്രണ്ടേ മുക്കാലിന് കളമശ്ശേരിയിൽ എത്തി. ഒരു മണിക്ക് ആൻറിജൻ പരിശോധന നടത്തി. തുടർന്ന് ഗൈനക്ക് ഒപിയിലെത്താൻ നിർദ്ദേശിച്ചു. ആർത്തവമായതിനാൽ വൈദ്യപരിശോധന ഇന്ന് സാധ്യമല്ല എന്ന് കാട്ടി ഡോകടർമാർ റിപ്പോർട്ട് നൽകിയാൽ മതിയാവും. എന്നാൽ രണ്ടേകാൽ മണിവരെ ഒരു പരിശോധനയം നടത്തിയില്ല. മൂന്ന് മണിക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമെഴി നൽകാൻ എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരും പെൺകുട്ടിയുടെ ബന്ധുവും ഡോക്ടർമാരെ അറിയിച്ചു.

- Advertisement -

പിന്നീട് മൂന്ന് ഡോക്ടർമാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ ഡോക്ടർമാർ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. മോൻസൻറെ വീട്ടിൽ അമ്മയുടെ കൂടെ പോകേണ്ട കാര്യമെന്തായിരുന്നുവെന്നും അച്ഛനുമായി നിങ്ങൾ സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചതായാണ് പെൺകുട്ടി പറഞ്ഞത്. നല്ല കുടുംബമാണ് മോൻസൻറേത് എന്ന് പറഞ്ഞ ഡോക്ടർമാർ പൊലീസിന് കൊടുത്ത മൊഴി ഉൾപ്പടെ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു. ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയിൽ പോകേണ്ട കാര്യം ഓർമ്മിപ്പിച്ചപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ബലമായി വാതൽ തള്ളിതുറന്ന് ഇരുവരും പുറത്തേക്കോടി.

തുടർന്ന് കോടതിയിലെത്തി നടന്ന കാര്യങ്ങൾ മുഴുവൻ മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചു. മജിസ്ട്രറ്റിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. തുടർന്ന് രാത്രി ഏഴ് മണിയോടെ പെൺകുട്ടി കളമശ്ശേരി പൊലീസ് സ്റ്റഷനിൽ എത്തി പരാതിപ്പെട്ടു. വനിതാ പൊലീസ് ഇല്ലാത്തിനാൽ ഇന്ന് രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ തിരിച്ചയച്ചു. പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടർമാരും ഫോണിൽ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങൾ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ മോൻസന് എതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തു. മുൻ ജീവനക്കാരിയാണ് ഇതിലെ പരാതിക്കാരി.

- Advertisement -

Leave A Reply

Your email address will not be published.