Ultimate magazine theme for WordPress.

ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ്, അംഗീകരിക്കാതെ മുഖ്യമന്ത്രി

0

തിരുവനന്തപുരം: വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച്‌ ലൈഫ് മിഷന് കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

അപേക്ഷിക്കുമ്ബോള്‍ തന്നെ ഗുണഭോക്താക്കളെ പുറത്താക്കുന്ന വിചിത്രമായ പദ്ധതിയായി ലൈഫ് മിഷന്‍ മാറിയെന്നും ലക്ഷ്യമിട്ടതിന്റെ പകുതി വീടുകള്‍ പോലും നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 9 ലക്ഷം അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ ബഷീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

- Advertisement -

എന്നാൽ, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കും.

ഇതിനായി 1037 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഡിസംബര്‍ ഒന്നിന് പുതിയ അപേക്ഷയിന്മേലുള്ള കരട് പട്ടിക തദ്ദേശമായി പ്രസിദ്ധീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാഷും സഭയില്‍ അറിയിച്ചു.

ഭവന രഹിതരില്ലാത്ത കേരളത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് ദവന പദ്ധതിയിലെ പുതിയ അപേക്ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപെട്ട്പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘ലൈഫ്’ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. പദ്ധതിയില്‍ കേരളത്തില്‍ സ്തംഭനാവസ്ഥയില്ല. ഭവന നിര്‍മ്മാണ പദ്ധതി തുടരുകയാണെന്ന് അദ്ദേഹം സഭയില്‍ അറിയിച്ചു.

 

 

- Advertisement -

Leave A Reply

Your email address will not be published.