Ultimate magazine theme for WordPress.

സാമൂഹിക സമത്വം സാധ്യമാകും; ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസിയായി പരിഗണിക്കാനുള്ള കേന്ദ്രനീക്കം വിപ്ലവകരം: അവന്തിക വിഷ്ണു

0

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര നീക്കം വിപ്ലവകരമെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു. സാമൂഹികമായും സാമ്ബത്തികമായും പിന്നോക്കം നിൽക്കുന്ന ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വളരെ ഉപകാരപ്രദമാണ്. സാമൂഹിക നീതി മന്ത്രാലയത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അവന്തിക പ്രതികരിച്ചു.

തീരുമാനം നടപ്പിലായാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒപ്പംതന്നെ വിവേചനവും കൂടാതെ സർക്കാർ മേഖലയിൽ തൊഴിൽ ചെയ്യാവൻ സാധിക്കും. ഒബിസി കാറ്റഗറിയിൽ ഉൾപ്പെടുക വഴി ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹിക സാമ്ബത്തിക മേഖലകളിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും അവന്തിക പറഞ്ഞു.

- Advertisement -

ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ജോലിയും വിദ്യാഭ്യാസവും നേടുന്നതിനുള്ള സംവരണാനുകൂല്യം നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനുമായും വിശദമായ ചർച്ചകൾക്ക് ശേഷാണ് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ട്രാൻസ്ജെൻഡറുകളെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് അവർ സാമൂഹികമായും സാമ്ബത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നും സുപ്രീംകോടതി മുമ്ബ് നിർദേശം പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവർക്കു സംവരണ ആനുകൂല്യം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപടികൾ ആരംഭിച്ചിരിക്കുന്നത്.

നിലവിൽ ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാൻസ്ജെൻഡറുകളെ ഉൾപ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രപതിയുടെ ഉത്തരവിൽ ഭേദഗതി വരുത്തണം. ഇതിനു പാർലമെന്റിന്റെ അംഗീകാരം വേണം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രസർക്കാർ രാഷ്ട്രപതിയുടെ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കും.

ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിർണ്ണയിക്കുന്നത്. അതിനൊടൊപ്പം തന്നെ സാമൂഹിക, സാമ്ബത്തിക മുന്നോക്കാവസ്ഥയുമാണ് ഇതിന് മാനദണ്ഡം. ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏർപ്പെടുത്തുന്നത്.

- Advertisement -

Leave A Reply

Your email address will not be published.