Ultimate magazine theme for WordPress.

സംസ്ഥാന വ്യാപകമായി ഒമ്ബത് മുതല്‍ ബസ് സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കാനുറച്ച്‌ സ്വകാര്യ ബസ് ഉടമകള്‍

0

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഒമ്ബത് മുതല്‍ ബസ് സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കാനുറച്ച്‌ ഉടമകള്‍.

സര്‍ക്കാര്‍ സഹായമില്ലാതെ സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് ഉടമകള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

- Advertisement -

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഇന്ധനവില വര്‍ദ്ധനവും ബസ് വ്യവസായത്തെ തകര്‍ത്തിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു. നിലവില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ കുറഞ്ഞതോടെ വരുമാന നഷ്ടം രൂക്ഷമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് തുടങ്ങി 20 മാസം കഴിഞ്ഞിട്ടും കാര്യമായ ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയില്ലെന്ന ആക്ഷേപവുമുണ്ട്. യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.

ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ എട്ട് രൂപയാണ് ഇപ്പോഴും തുടരുന്നത്. ഡീസലിന് 103 രൂപയായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കിലോമീറ്റര്‍ നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കുകയും തുടര്‍ന്നുളള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണമെന്നും ഉടമകള്‍ പറയുന്നു. കൊവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബസ് ഉടമകളുടെ കണ്‍വെന്‍ഷന്‍ ഈ മാസം അഞ്ചിന് ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.