ബംഗളൂരു: ഭാര്യയെ കൈമാറ്റം ചെയ്യാൻ തയ്യാറാണെന്ന് കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയ യുവാവ് അറസ്റ്റിൽ. ഇലക്ട്രിക്കൽ ഷോപ്പ് സെയിൽസ്മാനായ വിനയ് കുമാറിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ പങ്കുവയ്ക്കുന്നതിനെകുറിച്ച് വിനയ് കുമാർ നിരവധി പേർക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ മെസേജുകൾ അയക്കാറുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ”താൽപര്യം പ്രകടിപ്പിച്ച് മറുപടി കൊടുക്കുന്നവരുമായി തുടർന്നുള്ള ഇടപാടുകൾ ടെലഗ്രാം വഴിയാണ് നടത്തിയിരുന്നത്. സമ്മതമാണെങ്കിൽ വീട്ടിലേക്ക് ക്ഷണിക്കുന്നതാണ് വിനയ് കുമാറിന്റെ രീതിയെന്നും” സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി വ്യക്തമാക്കി.
- Advertisement -
സാമൂഹിക മാദ്ധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ട്വിറ്റർ വഴി ഉൾപ്പെടെ വിനയ്ക്ക് ആവശ്യക്കാരെ ലഭിച്ചെന്നും പെലീസ് പറഞ്ഞു.
അശ്ലീല വീഡിയോ സ്ഥിരമായി കാണുന്ന സ്വഭാവക്കാരനായ ഇയാൾ ഭാര്യയെയും ഇത് കാണാൻ പ്രേരിപ്പിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഐ ടി ആക്ട് പ്രകാരമാണ് വിനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
- Advertisement -