കാസർകോട്: രോഗിക്ക് ആശുപത്രിയിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിയവരെ മർദ്ദിച്ചതായി പരാതി. കാസർകോടാണ് സംഭവം. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബൈക്കിൽ വരുമ്പോൾ പെർളടുക്കത്ത് വെച്ച് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് മർദ്ദനമേറ്റത്.
തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർത്തു. കൊയിലാണ്ടിയിൽ കടതുറന്ന വ്യാപാരിയെ മർദിച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞു തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു.
- Advertisement -
കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ആക്രമണം, വാഹനങ്ങൾ തകർക്കൽ, കാറ്റഴിച്ചു വിടൽ, സ്ത്രീളും കുട്ടികളുമടക്കമുള്ളവരെ തടഞ്ഞ് തിരിച്ചയക്കൽ, തടയില്ലെന്ന് പറഞ്ഞിട്ടും റോഡുകൾ സ്തംഭിപ്പിക്കൽ. കയ്യൂക്ക് സാധാരണക്കാർക്ക് നേരെയാവുന്ന സ്ഥിരം കാഴ്ച്ചകളിൽ നിന്ന് ഈ ദേശീയപണിമുടക്കും വിട്ടുനിന്നില്ല. രോഗിയെയും കൊണ്ട് ആശുപത്രിയിൽ പോയതിനാണ് തിരൂരിൽ യാസർ എന്ന ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചത്.
കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോക്ക് നേരെയായിരുന്നു അക്രമം.കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീധരന് നേരെ മുളകുപൊടി വിതറിയായിരുന്നു ആക്രമണം.
- Advertisement -