ന്യൂഡൽഹി: മൊബൈൽ ഫോൺ കണക്ഷൻ നൽകാനായി ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ തിരിച്ചറിയൽ രേഖകൾ സെപ്റ്റംബർ 30ന് മുൻപ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റണമെന്ന് നിർദേശം. ഇതുസംബന്ധിച്ച നിർദേശം ടെലിക്കോം വകുപ്പ് ടെലിക്കോം കമ്പനികൾക്ക് നൽകി. തിരിച്ചറിയൽ രേഖകളും അപേക്ഷാഫോമും അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം.
കമ്പനികളിൽ കുന്നുകൂടിക്കിടക്കുന്ന 400 കോടിയോളം തിരിച്ചറിയൽ രേഖകളും അപേക്ഷാഫോമുമാണ് ഇതോടെ ഡിജിറ്റലാകുന്നത്. രേഖകൾ സൂക്ഷിക്കുന്ന വെയർഹൗസുകളും ഇതോടെ ഇല്ലാതാകും.
- Advertisement -
- Advertisement -