താലിബാനെ തങ്ങളുടെ ഒപ്പം നിർത്താൻ പാകിസ്ഥാനും ചൈനയും
കാബൂൾ: താലിബാനെ തങ്ങളുടെ ഒപ്പം നിർത്താൻ കിണഞ്ഞ് പരിശ്രമിച്ച് പാകിസ്ഥാനും ചൈനയും. അതേസമയം അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം വൈകുകയാണ്.
രാജ്യാന്തര സമൂഹം അംഗീകരിക്കുന്ന വിശാല സർക്കാർ രൂപീകരണം ലക്ഷ്യമിടുന്നതു കൊണ്ടാണു വൈകുന്നത് എന്നാണു സൂചന. ഓഗസ്റ്റ് 15 ന് അധികാരം പിടിച്ചശേഷം ഇതു രണ്ടാം തവണയാണ് സർക്കാർ രൂപീകരണം നീട്ടിവയ്ക്കുന്നത്. ഇതിനിടെ സർക്കാർ രൂപീകരണത്തിൽ പാക് ഇടപെടലും സജീവമാണ്. അതിനിടെ, പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ജനറൽ ഫായിസ് ഹമീദ് കാബൂളിലെത്തി.
- Advertisement -
അഫ്ഗാനിൽ വിശാല സർക്കാരുണ്ടാക്കാൻ താലിബാനെ സഹായിക്കുമെന്ന് പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ചയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ മേഖലയിൽ പാകിസ്ഥാന്റെ സ്ഥാനം എന്താകുമെന്നാണു ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. അഫ്ഗാനിൽ പാകിസ്ഥാന്റെ കടന്നുകയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസും ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിൽ ചൈനീസ് തീരുമാനമാകും പാക്കിസ്ഥാൻ നടപ്പാക്കുകയെന്ന സൂചനയുമുണ്ട്.
- Advertisement -