Ultimate magazine theme for WordPress.

ആൻസിയടക്കം 3 പേരുടെ അപകടമരണം, ഡിജെ പാർട്ടിയിൽ നടന്നതെന്ത്? സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

0

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണർ അപ്പിൻറെയും ഒപ്പമുണ്ടായിരുന്ന ആഷിഖിൻറെയും അപകട മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുന്നു. അപകടത്തിന് തൊട്ടുമുമ്പുളള ഇവർ ഉണ്ടായിരുന്ന ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇവിടെ നടന്ന ഡി ജെ പാർട്ടിയടക്കമുള്ളവയുടെ ദൃശ്യങ്ങൾ ഇന്ന് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. നമ്പർ 18 ഹോട്ടൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൻറെ പരിശോധനയാണ് ഇന്ന് നടക്കുന്നത്. ഹാർഡ് ഡിസ്‌കിൻറെ പാസ് വേർഡ് അറിയില്ലെന്ന് ഹോട്ടലിലെ ജീവനക്കാർ പറഞ്ഞതോടെയാണ് ഇന്നലെ പൊലീസ് ഇത് പിടിച്ചെടുത്തത്.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മൂന്ന് പേർ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ ദൃശ്യങ്ങളടക്കം തേടിയാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ ഹോട്ടലിൽ എത്തിയത്. എന്നാൽ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കിൻറെ പാസ്‌വേർഡ് അറിയില്ലെന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാർ ഉറച്ചുനിൽക്കുകയായിരുന്നു.

- Advertisement -

കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് രാവേറെ നീളുന്ന പാർട്ടികൾ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിന് ഹോട്ടലിൻറെ ബാർ ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തതിരുന്നു. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്‌സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്‌ക്കെത്തിയതാണ്. എന്നാൽ ഈ ഡിജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായില്ല.

 

- Advertisement -

Leave A Reply

Your email address will not be published.