Ultimate magazine theme for WordPress.

‘കിട്ടിയോ’ എന്ന ചോദ്യത്തിന് ഒരുമാസം;തെളിയാകേസിന്റെ ചരിത്രത്തിലേക്ക് എകെജി സെന്റര്‍ സ്‌ഫോടകവസ്തുവേറും

0
Loading...

തിരുവനന്തപുരം: പ്രതിയെ കിട്ടാന്‍ സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടു. എന്നിട്ടും എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ തുമ്പൊന്നും കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായി. ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന നിലപാട് പോലീസ് മുന്നോട്ട് വെക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് കൂടി തെളിയാക്കേസിന്റെ ചരിത്രത്താളുകളിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുകയാണ്.കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30ന് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം. ആരാണ് ഇതിന് പിന്നിലെന്നായിരുന്നു. കോണ്‍ഗ്രസോ അതോ ബിജെപിയോ? കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്ന്. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഇളകിപ്പോയി. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്.

ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്‍ഗ്രസ്സുകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുകയും ചെയ്തു.

Loading...

- Advertisement -

സിസിടിവിയും വാഹന പരിശോധനയും എന്നുവേണ്ട ഫെയ്സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചവന്‍ വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്‍മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.

കേരളം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച രാഷ്ട്രീയ ചരിത്രമെഴുതിച്ചേര്‍ത്ത സി.പി.എമ്മിന് വിദഗ്ധന്‍മാരായ പോലീസ് സന്നാഹങ്ങളും ശാസ്ത്രീയ വിദഗ്ധരും കയ്യിലുള്ള ആഭ്യന്തരവകുപ്പിന് ഇത് ചെറിയ നാണക്കേടൊന്നുമല്ല ബാക്കി വെക്കുന്നത്. പിടിക്കും പിടിക്കുമെന്ന് പറഞ്ഞ് മടത്തുപ്പോള്‍ പിടിച്ചോ വെന്ന് ചോദിച്ച് പ്രതിപക്ഷം വരെ ദിവസങ്ങളോര്‍മപ്പെടുത്തി സോഷ്യല്‍മീഡിയ കാര്‍ഡുകളിട്ട് സര്‍ക്കാരിനെ ട്രോളാന്‍ തുടങ്ങി.

കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജന്‍ പിന്നീട് ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല. കെട്ടിടം തകരുന്ന ശബ്ദം കേട്ട ഇരുന്നയിടത്ത് നിന്ന് ഞെട്ടിത്തെറിച്ച പി.കെ ശ്രീമതി പിന്നീട് അക്കാര്യത്തില്‍ മിണ്ടിയിട്ടുമില്ല.

24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരമില്ല.

കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.

കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.പാര്‍ട്ടി ആസ്ഥാനത്ത് ഏതായാലും(ബോംബോ പടക്കമോ) ഉണ്ടായാല്‍ അത് ചെയ്തവരെ കണ്ടെത്താന്‍ പാര്‍ട്ടി ഭരിച്ചിട്ട് കഴിയുന്നില്ല എന്നത് സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തും. പ്രത്യേകിച്ച് ചെയ്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍.

Loading...

- Advertisement -

Leave A Reply

Your email address will not be published.