Ultimate magazine theme for WordPress.

പഠിക്കാൻ വിട്ട മകൾ തിരികെ എത്തിയത് ഗർഭിണായായി;ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ ഞങ്ങളും ചെയ്തിട്ടുള്ളൂ; ജാമ്യാപേക്ഷയുമായി അനുപമയുടെ മാതാപിതാക്കൾ

0

തിരുവനന്തപുരം: അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ അമ്മ അറിയാതെ കടത്തിക്കൊണ്ടു പോയി ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാരിനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ എ.എ.ഹക്കിം വാദിച്ചു.

അതേസമയം, പഠിക്കാൻ വിട്ട മകൾ ഗർഭിണിയായി തിരിച്ചുവന്നപ്പോൾ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിധി പറയരുത്. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്.

- Advertisement -

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കൾക്ക് താൽകാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങിയെന്നും ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നിൽ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. അനുപമ നൽകിയ പരാതിയിൽ പേരൂർക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജയിംസ്, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ നവംബർ രണ്ടിനു തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധി പറയും.

- Advertisement -

Leave A Reply

Your email address will not be published.