മുല്ലപ്പെരിയാറിൽ സുപ്രീംകോടതി വിധിയെ തുടർന്ന് പുതിയ റൂൾകർവ് നിലവിൽ വന്നു. ഇന്ന് മുതൽ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂൾകർവ് നിലനിൽക്കുക. 139.5 അടി വരെ മുല്ലപ്പെരിയാറിൽ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബർ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നവംബർ 11 വരെ മാത്രമേ ഈ അടിയിൽ വെള്ളം സംഭരിക്കാനാകൂ. തമിഴ്നാടിന് 11 ദിവസത്തിനുള്ളിൽ ജലനിരപ്പ് ഉയർത്തിക്കൊണ്ടുവരാമെന്ന് ചുരുക്കം. അങ്ങനെയെങ്കിൽ നിലവിൽ തുറന്ന സ്പിൽവേ ഷട്ടറുകൾ അടയ്ക്കാനോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ സാധ്യതയുണ്ട്.
- Advertisement -
റൂൾകർവിന്റെ അടിസ്ഥാനത്തിൽ ഷട്ടറുകൾ അടയ്ക്കുകയാണെന്ന് തമിഴ്നാടിന് കേരളത്തെ അറിയിക്കേണ്ട ആവശ്യവുമില്ല. ഈ മാസം 11ന് ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്.
- Advertisement -