Ultimate magazine theme for WordPress.

എയർ ഇൻഡ്യ കമ്പനി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപിന്; ഏറ്റെടുക്കൽ പ്രക്രിയ ഡിസംബറിൽ പൂർത്തിയാകും, ഔദ്യോഗിക അംഗീകാരം നൽകി കേന്ദ്ര സർകാർ

0

ന്യൂഡൽഹി: എയർ ഇൻഡ്യ കമ്ബനി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപിന് കൈമാറുന്നതിന് ഔദ്യോഗിക അംഗീകാരം നൽകി കേന്ദ്ര സർകാർ. ഏറ്റെടുക്കൽ പ്രക്രിയ ഡിസംബറിൽ പൂർത്തിയാകും. നഷ്ടത്തിലായ എയർ ഇൻഡ്യ വിറ്റൊഴിക്കാനുള്ള സർകാർ ലേലത്തിൽ ടാറ്റ സൺസ് ഉയർന്ന തുക ക്വോട് ചെയ്തതോടെയാണ് കമ്ബനി വീണ്ടും ടാറ്റ ഗ്രൂപിലേക്ക് എത്തുന്നത്. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇൻഡ്യ ആയത്. 1953 ൽ കേന്ദ്ര സർകാർ ടാറ്റയിൽ നിന്നു കമ്ബനി ഏറ്റെടുത്തു.

എയർ ഇൻഡ്യ, എയർ ഇൻഡ്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇൻഡ്യ എയർപോർട് സെർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.
2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇൻഡ്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്.

- Advertisement -

പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു. ഇതിൽ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സർകാർ രൂപീകരിച്ച എയർ ഇൻഡ്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറും. എയർ ഇൻഡ്യയിലെ 209 ജീവനക്കാരുടെ സംഘവും കമ്ബനി ഏറ്റെടുക്കാൻ താൽപര്യപത്രം സമർപിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. യുഎസിലെ ഇന്റർഅപ്സ് കമ്ബനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി.

- Advertisement -

Leave A Reply

Your email address will not be published.