സോഷ്യൽ മീഡിയയിലൂടെ പരിചയം…ഒടുവിൽ പാലക്കാട് നിന്നും കോട്ടയത്തെ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചുതാമസം…വെള്ളവും ഭക്ഷണവും കൃത്യമായി കൊടുത്ത് പരിപാലിച്ച് പെൺകുട്ടി; ഒളിച്ചുതാമസിച്ച 17 കാരൻ പീഡനത്തിന് പിടിയിൽ
സിനിമയെ വെല്ലും മുണ്ടകയത്തെ പ്രണയകഥ. കഥയിലെ ട്വിസ്റ്റിൽ പക്ഷേ നായകനും നായികയും ഒന്നിക്കുന്നില്ല, മറിച്ച് നായകൻ നല്ല രീതിയിൽ പെട്ടുപോയി എന്നും പറയാം. സംഭവത്തിലെ പ്രതി പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ്. പ്രതി വീട്ടിനുള്ളിൽ നാലു ദിവസത്തോളം ഒളിച്ചു താമസിച്ചിരുന്നു എന്നതാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്.
- Advertisement -
മുണ്ടക്കയത്തെ സ്വന്തം വീട്ടിൽ നിന്നും മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന വീട്ടിലേക്ക് പഠിക്കാൻ എന്ന പേരിൽ പെൺകുട്ടി മാറി താമസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വീട്ടിലെത്തിയാണ് 17കാരൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവർക്കുമിടയിൽ ലൈംഗികബന്ധം നടന്നതായി പൊലീസ് നടത്തിയ മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. ഇത് സംബന്ധിച്ച നിർണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്.
വീടിനുള്ളിൽ പെൺകുട്ടിയുടെ മുറിയിൽ ഒളിച്ചു താമസിച്ചായിരുന്നു പീഡനം നടന്നത്. പെൺകുട്ടി മുറിക്കുള്ളിൽ ഇയാൾക്ക് ഭക്ഷണമെത്തിച്ച് നൽകിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ദിവസം വീടിനുപുറത്ത് ഇറങ്ങിയപ്പോഴാണ് യുവാവിനെ യാദൃശ്ചികമായി മുത്തശ്ശൻ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോൾ സുഹൃത്താണ് എന്ന മറുപടിയാണ് പെൺകുട്ടി നൽകിയത്.
അപ്പോഴും യുവാവ് വീടിനുള്ളിൽ താമസിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നില്ല. സംശയം തോന്നിയതിനെ തുടർന്ന് പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവർ തമ്മിൽ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതും സോഷ്യൽ മീഡിയ വഴി ആണെന്ന് പൊലീസ് കണ്ടെത്തിയത്. നാലു ദിവസത്തോളം ഈ ചെറുപ്പക്കാരൻ പെൺകുട്ടിയുടെ മുറിക്കുള്ളിൽ കഴിഞ്ഞു എന്നാണ് പിന്നീട് നൽകിയ മൊഴി.
ഇവിടെ താമസിക്കുന്നതിന് പെൺകുട്ടിയുടെ സഹായം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ ബന്ധുക്കളുടെ പരാതി സ്വീകരിച്ചു കൊണ്ട് കേസിൽ ലൈംഗികപീഡനം ചുമത്തി കുട്ടികളെ ആക്രമിക്കൽ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് നടത്തുകയായിരുന്നു. പാലക്കാട് ചിറ്റൂരിൽ നിന്നാണ് 17കാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. ലൈംഗിക പീഡനത്തിന് ശേഷം മുണ്ടക്കയത്ത് നിന്ന് തിരിച്ച് പാലക്കാട് വീട്ടിലെത്തുകയായിരുന്നു. സംഭവത്തിൽ കോട്ടയം തിരുവഞ്ചൂർ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിക്ക് കൂടുതൽ കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരികയാണെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.
കുട്ടികൾക്കെതിരായ അതിക്രമം നിയമം ആയതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ ആകില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുണ്ടക്കയത്ത് നിന്ന് ഒരു ദിവസം തന്നെ പുറത്തുവരുന്ന രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് ആണ് ഇത്. രണ്ട് കേസും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനാണ് എന്നതാണ് ശ്രദ്ധേയം. നേരത്തെ 21 കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തതും മുണ്ടക്കയത്ത് ആയിരുന്നു. മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.
- Advertisement -