Ultimate magazine theme for WordPress.

മഴയില്ല; ദൈവപ്രീതിക്കായി പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച് ക്രൂരത

0

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ പെൺകുട്ടികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച് ക്രൂരത. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. വരൾച്ചയ്ക്ക് സമാനമായ അവസ്ഥയായതിനാൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു വിചിത്രമായ ആചാരമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യിൽ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ആചാരം നടന്നത്.

ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ഈ ദുരാചാരം നടന്നത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ദാമോ ജില്ലാ അധികാരികളിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ ഇത്തരത്തിൽ നഗ്‌നരാക്കി നടത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കുന്നു. എന്നാൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നതിനാൽ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തതക്കുറവുണ്ട്.

- Advertisement -

ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്ത്രീകളുടെ അകമ്പടിയോടെ പെൺകുട്ടികളെ എത്തിച്ചതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഭജനകളും കീർത്തനങ്ങളും പാടിയുള്ള പ്രദക്ഷിണത്തിൽ ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ശേഖരിച്ചിരുന്നു. എന്നാൽ ആചാരത്തേക്കുറിച്ച് ഗ്രാമീണരിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് ജില്ലാ കളക്ടർ എസ് കൃഷ്ണ ചൈതന്യ സംഭവത്തേക്കുറിച്ച് പറയുന്നത്. ഇത്തരം ആചാരങ്ങൾ മഴ പെയ്യാൻ കാരണമാകില്ലെന്നും കൂടുതൽ വിളവുണ്ടാകാൻ കാരണമാകില്ലെന്നുമുള്ള അറിവ് ഗ്രാമീണർക്കില്ലെന്നും കളക്ടർ പറയുന്നു.

ഈ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മഴ ലഭിക്കാത്തതിനാൽ വയലിലെ കൃഷി നാശമാകുന്നുവെന്നും മഴ ലഭിക്കാനാണ് ഈ ആചാരമെന്നും പെൺകുട്ടികളെ നഗ്‌നരാക്കി നടത്തുമ്പോൾ ഒപ്പമുള്ളവർ പറയുന്നത് വീഡിയോയിലുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.