Ultimate magazine theme for WordPress.

ഇനി വിളയട്ടെ ഡ്രാഗൺ ഫ്രൂട്ടും; ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡിയുംവിള ഇൻഷുറൻസും

0

കോട്ടയം: ജില്ലയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ തയാറെടുപ്പ് ആരംഭിച്ചു. ഈ വർഷം നൂറേക്കർ സ്ഥലത്ത് കൃഷിചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു. ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് പാലായിലാണ്. എട്ട് ഏക്കറിലധികമാണ് കൃഷി. ശാസ്ത്രീയമായ രീതിയിൽ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത നഴ്‌സറികളിൽനിന്നുള്ള തൈകളാണ് ഉപയോഗിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡിയും വിള ഇൻഷുറൻസും നൽകും. കുറഞ്ഞത് 25 സെൻറ് മുതലുള്ളവർക്ക് സഹായം ലഭിക്കും.

വിദേശ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ടിന് 10 വർഷത്തിലധികം ആയുസ്സുണ്ട്. പടർന്നുകയറുന്ന കള്ളിമുൾ വിഭാഗത്തിൽപെട്ട ചെടിയിൽ 200 ഗ്രാം മുതൽ ഒരുകിലോ വരെ തൂക്കമുള്ള പഴങ്ങളുണ്ടാകും. കോൺക്രീറ്റ് താങ്ങുകാലുകൾ സ്ഥാപിച്ച് അവക്ക് മുകളിൽ റബർ ടയറുകൾ കെട്ടി ഉറപ്പിച്ചാണ് ചെടി വളർത്തുന്നത്. രണ്ടര ഏക്കറിൽ 3000 തൈകൾ വരെ കൃഷിചെയ്യാനാകും. കോഴയിലെ പരിശീലന കേന്ദ്രത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ കർഷകർക്ക് ഓൺലൈൻ മുഖേന പരിശീലനം നൽകുന്നുണ്ട്.

- Advertisement -

ഉൽപാദനം വർധിക്കുന്നതനുസരിച്ച് കുമരകം കൃഷി വിജ്ഞാൻ കേന്ദ്രവുമായി ചേർന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിശീലനം നൽകും. കർഷകർക്ക് ഉൽപന്നങ്ങൾ മികച്ച വിലക്ക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാകും. എല്ലാ ബ്ലോക്കുകളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി സജീവമാക്കുന്നതിനുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആൻറണി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.