Ultimate magazine theme for WordPress.

തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ; അടുത്ത് കിടന്ന് കിട്ടിയ ഫോണിൽ നിന്ന് വിളിച്ചപ്പോൾ ഓടിയെത്തിയ മകൻ കണ്ടത് ചതഞ്ഞരഞ്ഞ അച്ഛനെ; റോഡിൽ വെളിച്ചമുണ്ടായിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലെന്ന് നാട്ടുകാർ

0

 

കോട്ടയം: ക്രെയിൻ ശരീരത്തിലുടെ കയറിയിറങ്ങി വഴിയാത്രക്കാരൻ മരിച്ചസംഭവത്തിൽ വില്ലനായത് റോഡിലെ വെളിച്ചക്കുറവ്. വെങ്കേടത്ത് കണിയാംകുന്നേൽ ജോൺ മാത്യു (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിനു ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നാലുമണിക്കാറ്റ് പാലമുറി ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ജോണിനെ പുറകിൽനിന്നും എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് മണർകാട് പോലീസ് പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണയാളുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങുകയും ചെയ്തു. പേരൂർ കെഎൻഎം സർവീസിൻറെ ക്രെയിനാണ് അപകടത്തിനിടയാക്കിയത്. വാഹനങ്ങൾ ചീറിപ്പായുന്ന ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടം നടന്ന സ്ഥലം ഏറ്റവും വെളിച്ചക്കുറവുള്ള ഭാഗമാണ്. റോഡിൻറെ ഇരുവശവും പടർപ്പുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാൽ നടയാത്രക്കാരെ വാഹനം ഓടിക്കുന്നവർ കാണണമെന്നില്ല. ഇന്നലെ റോഡിന് അരികു ചേർന്നു നടന്ന ജോൺ മാത്യുവിനെ വെളിച്ചക്കുറവു മൂലം ക്രെയിൻ ഡ്രൈവർ കാണാതിരുന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.

- Advertisement -

Leave A Reply

Your email address will not be published.